Friday, February 21, 2014

ആധുനിക യുഗത്തിലെ ഇത്തിള്‍ കണ്ണികള്‍..!



റഫീക്ക് ഒരു പല ചരക്കു കടയിലെ ജീവനക്കാരനായിരുന്നു. വീട്ടിലെ ആറുമക്കളില്‍ മൂത്തവന്‍.
ദാരിദ്ര്യം കാര്‍ന്നു തിന്നുന്ന ഒരു കുടുമ്പത്തിലെ മൂത്ത ആണ്‍തരി ആയതിനാല്‍ താഴെയുള്ളവര്‍ക്കായി തന്റെ ബാല്യം ഉഴിഞ്ഞു വെക്കേണ്ടി വന്നവന്‍.
അങ്ങനെ പന്ത്രണ്ടാം വയസ്സില്‍ സൈതാലിക്കയുടെ പലചരക്ക് കടയില്‍ ജീവനക്കാരനായി അവനെത്തി.
കടയിലെ തിരക്കില്‍ നിന്നും അല്‍പ സമയത്തെ വിശ്രമം പ്രതീക്ഷിച്ചു മാത്രമാണ് അവന്‍ കടയോട് ചേര്‍ന്ന് നില്‍ക്കുന്ന പള്ളിയില്‍ സ്ഥിരമായി പ്രാര്‍ഥിക്കാനെത്തിയത്. സ്ഥിരമായി പള്ളിയില്‍ വരുന്ന റഫീക്ക് അങ്ങനെ ആ പരിസരത്തെ വിശ്വാസികളുടെ കണ്ണിലുണ്ണിയായി.
റഫീക്ക് ആത്മാര്‍ഥമായി ജോലി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ സൈദാലിക്ക അദ്ദേഹത്തിന്‍റെ കച്ചവട തന്ത്രങ്ങള്‍ ഒന്നൊന്നായി രഫീകിനു പങ്കുവെച്ചു. രഫീകിന്റെ കച്ചവടമനസ്സ് വികസിക്കുന്നത് അവിടെനിന്നാണ്.
വര്‍ഷങ്ങള്‍ രണ്ടുമൂന്നു പോകെ രഫീക്കിനു മറ്റൊരു നേട്ടവും ജീവിതത്തില്‍ ലഭിച്ചു.
പള്ളിയില്‍ പുതുതായി വന്ന മുസ്ല്യാരുടെ കീഴില്‍ രാത്രി ഒന്‍പതു മുതല്‍ പത്തു വരെ "ദര്സ്"പഠനത്തിനുള്ള അവസരം.
സ്ഥിരമായി പള്ളിയില്‍ വരുന്ന ആ ബാലന് ദീന്‍ പറഞ്ഞുകൊടുക്കാന്‍ മുസ്ല്യാര്‍ ഉത്സാഹം കാണിക്കുകയായിരുന്നു.
"അറിവ്"നേടിയ റഫീക്ക് ആ സമൂഹത്തിലെ ഏറ്റവും പ്രിയപ്പെട്ടവനായി മാറാന്‍ അധിക കാലമൊന്നും വേണ്ടിവന്നില്ല....!

ഒരു ബന്ധുവിന്‍റെ മരണത്തെ തുടര്‍ന്ന് മയ്യിത്ത്‌ നമസ്കാരത്തിന് നേതൃത്വം കൊടുത്ത റഫീക്ക് , തുടര്‍ന്ന് വന്ന ഏഴു ദിവസങ്ങളിലും "മന്കൂസ്"മൌലീദ് ഓതി പേരിന്‍റെ അറ്റത് "മുസ്ല്യാര്‍ " എന്നാ സ്ഥാനം നേടി..!

റഫീക്ക് മുസ്ല്യാര്‍ എന്നാ ഒരു സിദ്ധന്‍ അവിടെനിന്നും ഉടലെടുക്കുകയായിരുന്നു.
ഇന്ന് നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും "മുസ്ല്യാരെ "തേടി "ഭക്തര്‍ " എത്തുന്നു

സംഘര്‍ഷ ഭരിതമായ ആധുനിക സമൂഹത്തിന്റെ മനസ്സ് നന്നായി മനസ്സിലാക്കിയെടുത്ത മുസ്ല്യാര്‍ക്ക് ഒരു കോടീശ്വരനാകാന്‍ സൈദാലിക്ക പങ്കുവെച്ച ബിസിനസ് തന്ത്രങ്ങള്‍ മാത്രം മതിയായിരുന്നു.

*****************************************

പൊന്നാനിക്കാരന്‍ പോക്കര്‍ക്കയുടെയും , ഹാജിക്കയുടെയും പറമ്പുകളിലെ തൊഴിലാളി ആയിരുന്നു കുമാരന്‍.
നാട്ടിലെ മറ്റു കൂലിപ്പണിക്കാരെ പോലെ രാവന്തിയോളം പണിയെടുത്തു ലഭിക്കുന്ന തുകയില്‍ വലിയൊരു ശതമാനവും കള്ളുഷാപ്പിലെ മേശ വലിപ്പിലേക്ക് എറിഞ്ഞു കൊടുക്കുന്ന ഒരു ഗ്രാമീനനായിരുന്നില്ല കുമാരന്‍ . ആതാമാര്തമായി ജോലിചെയ്തു ലഭിക്കുന്ന കൂലികൊണ്ടു സസന്തോഷം ജീവിച്ചുപോകുന്ന ഒരുകുടുംപതിന്റെ എല്ലാമായിരുന്നു കുമാരന്‍. രാവിലെ വാസുവേട്ടന്റെ ചായക്കടയില്‍ സ്ഥിരമായെത്തി , ഒരു ചായയും കുടിച്ചു മാതൃഭൂമിയും, മനോരമയും മനപ്പാടമാക്കുന്ന കുമാരന്‍. ആവിശ്യമുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തും, അനാവിശ്യമായ ചര്‍ച്ചകളില്‍ നിന്നും വിട്ടുനിന്നും നാട്ടുകാരുടെ ഇഷ്ട്ടതോഴനായ കുമാരന്‍.. !
എല്ലാ വര്‍ഷവും തരവാട്ടമ്പലത്തിലെ താലപ്പോലിക്കു വെളിച്ചപ്പാടാകുന്ന കുമാരന്‍ , പക്ഷെ ഒരു വെളിച്ചപ്പാടിന്റെ ലേബലില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കാതെ ജീവിച്ചു..!

വര്‍ഷങ്ങള്‍ കടന്നുപോയി...!
പറമ്പില്‍ നിന്നുള്ള അദായങ്ങള്‍ ലഭിക്കാതെ വന്നപ്പോള്‍ മുതലാളിമാരെല്ലാം പറമ്പുകള്‍ മുരിച്ചുവിറ്റു..!
മറ്റൊരുജോലിയും ചെയ്തുവശമില്ലാത്ത കുമാരന്‍ ജീവിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗത്തെ കുറിച്ച് ആലോചിച്ചു തുടങ്ങി...!

വളരെപെട്ടെന്നൊരു ദിവസം കുമാരന്‍ നാട്ടില്‍ "കുമാരസ്വാമി"ആയി അവതരിച്ചു..!
ഒരു വെളിച്ചപ്പാട് ആയ കുമാരന് "സ്വാമി"എന്നാ പരിവേഷത്തിന് മാറ്റുകൂട്ടി..!
തരവാട്ടമ്പലത്തില്‍ ചില പൊടിക്കൈകളുമായി തുടങ്ങിവെച്ച പൂജാ മുറകളും , ബാധയോഴിപ്പിക്കലുമായി കുമാരസ്വാമി ഇന്നൊരു സാമ്രാജ്യം തന്നെ പണിതു കഴിഞ്ഞു..!

ബോധമുള്ള ജനത എന്നൂറ്റം കൊള്ളുന്ന ഈ സമൂഹത്തിന്‍റെ മൂക്കിനു താഴെ മനുഷ്യ മനസ്സിനെ വഞ്ചിച്ചു റഫീക്ക് മുസ്ല്യാരും , കുമാര സ്വാമിയും സ്വൈര്യ വിഹാരം നടത്തുമ്പോള്‍ ഇത്തരക്കാരെയെല്ലാം നേരിട്ട് പ്രതിരോധിക്കാന്‍ ശക്തിയില്ലാതെ എന്നെപോലെയുള്ളവര്‍ നിസ്സഹായരായിരിക്കുന്നു...!

No comments:

Post a Comment