Friday, February 21, 2014

ഒരു പുതുവര്‍ഷ ഓര്‍മ്മ

ഒരു പുതുവര്‍ഷപ്പുലരിയുടെ ലഹരിയില്‍ ലോകം അലിഞ്ഞുചേരാന്‍ ദിനങ്ങള്‍ മാത്രം ബാക്കി.

2006 ല്‍ ഇതുപോലൊരു സന്തോഷപ്പുലരിയിലാണ് ഞങ്ങള്‍ മരീനാ ബീച്ചിലെ ആഘോഷങ്ങളുടെ ഭാഗമായത്. മരീനാ ബീച്ചിലെ മണല്‍ പരപ്പില്‍ ഇരുന്നും കിടന്നും ഞാങ്ങളത്രയും കൂടെക്കൂട്ടിയത് ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു. കൂട്ടത്തില്‍ കഥപറച്ചിലിലെ മിടുക്കനായ ഫസലായിരുന്നു അവന്റെ ജീവിത ലക്‌ഷ്യങ്ങളെ കുറിച്ചുള്ള സ്വപ്നങ്ങളെ ആ പാതിരാത്രിയില്‍ ഞങ്ങളിലേക്ക് പകര്‍ന്നതു . ശേഷം ബാക്കിയുള്ളവരും തങ്ങളുടെ സ്വപ്നങ്ങലത്രയും ആ നക്ഷത്ര വെളിച്ചത്തില്‍ പങ്കുവെച്ചു. ചുണ്ടില്‍ നിന്നും ഒരിക്കലും ചിരിയെ മായ്ക്കാത്ത ഇര്‍ഷാദ് അപ്പോഴും ചിരിച്ചു കൊണ്ടായിരുന്നു അവന്റെ കുഞ്ഞു സ്വപ്നങ്ങളുടെ ചെപ്പു തുറന്നത്.
ഇര്‍ഷാദിനു സ്വപ്‌നങ്ങള്‍ കുറവായിരുന്നു..


മരീനാ ബീച്ചിലെ ഒഴിഞ്ഞ കോണിലിരുന്നു ഞങ്ങള്‍ എഴുപെരടങ്ങുന്ന സംഘം ആര്‍ത്തു ചിരിച്ചത് സൈതലവി എന്ന ഒറ്റയാളുടെ തമാശക്കഥകളിലൂടെയായിരുന്നു .
പുതുവര്‍ഷത്തെ വരവെല്‍ക്കുന്നതിന്റെ ഭാഗമായി മരീനയില്‍ ഉയര്‍ന്നുപൊങ്ങിയ വര്‍ണ്ണമഴയെ കണ്കുളിര്‍ക്കെ ആസ്വദിച്ച ഞങ്ങള്‍ പിരിയും മുന്‍പേ പരസ്പരം ആശ്ലേക്കുന്ന വേളയില്‍ ഇര്‍ഷാദ് എന്നോട് പറഞ്ഞു.. ഈ സുന്ദരദിനത്തിനു , ആസ്വാദനത്തിനു അവസരമൊരുക്കിത്തന്ന സുഹൃത്തെ.. , ഇതുപോലൊരു ദിനം ഞാന്‍ എന്റെ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ല.. !

ചെന്നയില്‍ എനിക്ക് കിട്ടിയ സുഹൃത്തുക്കളില്‍ വളരെ വ്യെതസ്തനായിരുന്നു ഇര്‍ഷാദ്.
മലപ്പുറം വേങ്ങര സ്വദേശി. വന്നാര്‍പെട്ടയിലെ ഒരു ചായക്കടയില്‍ "ടീ മാസ്റ്റര്‍ " ആയ ഒരു ചിരിക്കുട്ടന്‍.
സിനിമയെ ഒരുപാട് സ്നേഹിച്ച ഇര്‍ഷാദ്.. കഥാപാത്രങ്ങളുടെ നിസ്സഹായാവസ്ഥയുടെ നീറ്റല്‍ കൂടെ കൊണ്ടുനടക്കുന്ന ഇര്‍ഷാദ്, നായകന്‍റെ വീരചരിതം സന്തോഷത്തോടെ കൂട്ടുകാര്‍ക്ക് പങ്കുവെക്കുന്ന ഇര്‍ഷാദ്..

ആ വര്‍ഷം ജൂണിലാണ് മനസ്സ് നുറുങ്ങുന്ന വാര്‍ത്തയെത്തിയത്. ഞങ്ങളുടെ ഇര്‍ഷാദ് അര്‍ബുദം എന്ന വേദനക്ക് കീഴ്പ്പെട്ടിരിക്കുന്നു. ചികിത്സക്കായി ഇര്‍ഷാദിനെ കോഴിക്കോടും,തൃശൂരും , തിരുവനന്തപുരത്തുമായി പ്രവേശിച്ചപ്പോഴും ഈ സന്തോഷം നിറഞ്ഞ ലോകത്തിലേക്ക്‌ തിരികെവരും എന്ന ശുഭപ്രതീക്ഷയിലായിരുന്നു അവന്‍. . ആറുമാസത്തെ ചികിത്സക്ക് ശേഷം വേദനയില്‍ നിന്നും മുക്തനായി രണ്ടായിരത്തി ഏഴു ജനുവരിയില്‍ അവന്‍ ചെന്നയില്‍ തിരികെയെത്തി ഞങ്ങള്‍ സുഹൃത്തുക്കളുടെ കൂടെ രണ്ടുമാസം ചിലവഴിച്ചു.

2007 ജൂലായിലാണ് ഖത്തറിലേക്കുള്ള യാത്രപറച്ചിലിനായി ഞാന്‍ വേങ്ങരയില്‍ ഇര്‍ഷാദിന്റെ വീട്ടിലെത്തിയത്. ആ സമയം ഒരു ചെറിയ ഇടവേളയ്ക്കു ശേഷം അവന്റെ അസുഖം അവനെ വേട്ടയാടിത്തുടങ്ങിയിരുന്നു.
ഊരകം മല കയറണമെന്നത് എന്റെ വലിയ ഒരാഗ്രഹമായിരുന്നു. പലപ്പോഴും ഞാനവനോട് ഈ കാര്യം പറയുകയും ചെയ്തിരുന്നു. അന്ന് അസുഖബാധിതനായ അവന്‍ എന്റെ ആഗ്രഹം ഓര്‍മ്മിപ്പിച്ചു. "നമുക്ക് മലകയറാന്‍ പോയാലോ?"
ഹേയ്.. ഞാനില്ല... നിന്‍റെ ഇപ്പോഴത്തെ അവസ്ഥയില്‍ യാത്ര ചെയ്യാന്‍ പാടില്ലാതതല്ലേ..."
ഞാനെന്റെ ആശങ്ക പങ്കു വെച്ച്..
ഇല്ലെടാ... ഞാനിപ്പോള്‍ ഓകെയാണ്.. .. വാ നമുക്ക് മലയില്‍ പോകാം...
എന്റെയും അവന്റെ വീട്ടുകാരുടെയും എതിര്‍പ്പ് അവന്‍റെ വാശിക്കുമുന്പില്‍ മാറ്റിവെക്കേണ്ടിവന്നു. അവന്റെ ഒരു സുഹൃത്തും ഞാനും അവനും കൂടി രണ്ടു ബൈക്കുകളിലായി ഊരകം മലയുടെ മുകളിലേക്ക്.... എന്റെ ബൈക്കിന്റെ പുറകില്‍ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു...
"ഇനി നമ്മള്‍ ചിലപ്പോള്‍ കണ്ടെന്നു വരില്ല. എന്നെ മറക്കരുത്.. എനിക്ക് വേണ്ടി പ്രാര്‍ത്തിക്കുക... "

എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല.. ശ്വാസം കിട്ടാത്ത അവസ്ഥയിലായിരുന്നു ഞാന്‍..

ഞാനിവിടെയെത്തി നാലുമാസം കഴിഞ്ഞപ്പോള്‍ നാട്ടില്‍ നിന്നും സൈതലവിയുടെ കോള്‍ ..

ഇര്‍ഷാദ് ...... .........

അവന്റെ വാക്കുകളെ മുഴുവനായും കേള്‍ക്കുന്നതിനു മുന്‍പേ ഞാന്‍ കട്ട് ചെയ്തു..



മറക്കാത്ത കുറ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച എന്റെ പ്രിയകൂട്ടുകാന്റെ ഓര്‍മ്മയ്ക്ക്‌ മുന്‍പില്‍ .. 

No comments:

Post a Comment